മെസി ജിദ്ദയിൽ, ഇനി സൗദി ടൂറിസത്തിന്റെ ഔദ്യോഗിക ബ്രാൻഡ് അംബാസിഡർ അർജന്റീന താരം


പിഎസ്ജിയുടെ അർജന്റീനിയൻ സൂപ്പർതാരമായ ലയണൽ മെസി തിങ്കളാഴ്ച്ച സൗദി അറേബ്യയുടെ നഗരമായ ജിദ്ദയിലെത്തി. സൗദി ടൂറിസത്തിന്റെ ഔദ്യോഗിക ബ്രാൻഡ് അംബാസിഡറായി സൗദി ടൂറിസം അതോറിറ്റി ഏഴു തവണ ബാലൺ ഡി ഓർ നേടിയ താരത്തെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മെസി ജിദ്ദയിൽ വിമാനമിറങ്ങിയത്.
"ലയണൽ മെസിയെ സൗദി അറേബ്യയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ വളരെ സന്തോഷം. ചെങ്കടലിലെ നിധികളും ജിദ്ദാ സീസണും ഞങ്ങളുടെ പൗരാണിക ചരിത്രവും നിങ്ങൾ കണ്ടെത്താൻ പോകുന്നതിൽ ഞങ്ങൾക്ക് ആവേശമുണ്ട്. ഇതു താരം രാജ്യത്തേക്ക് നടത്തുന്ന ആദ്യത്തെ സന്ദർശനമല്ല, അവസാനത്തെ സന്ദർശനവുമാകില്ല." സൗദി ടൂറിസം മന്ത്രി ട്വിറ്ററിൽ കുറിച്ചു.
I am pleased to welcome Lionel Messi to Saudi Arabia We are excited for you to explore the treasures of the Red Sea, the Jeddah Season and our ancient history.
— Ahmed Al Khateeb أحمد الخطيب (@AhmedAlKhateeb) May 9, 2022
This is not his first visit to the Kingdom and it will not be the last! @VisitSaudiNow pic.twitter.com/RDfxFIRjrt
ഏതാനും സുഹൃത്തുക്കൾക്കൊപ്പമാണ് ലയണൽ മെസി ജിദ്ദയിൽ എത്തിയിരിക്കുന്നത്. താരത്തെ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വന്നതോടെ വരവിന്റെ ലക്ഷ്യങ്ങളെ കുറിച്ച് ചർച്ചകൾ ഉയർന്നിരുന്നു. സൗദി ടൂറിസം അംബാസിഡറായി മെസിയെ നിയമിച്ച വിവരമറിഞ്ഞ നിരവധി പേർ ടൂറിസം മന്ത്രാലയത്തിന് അഭിനന്ദനങ്ങൾ നൽകുന്നുമുണ്ട്.
ലയണൽ മെസിയെ സംബന്ധിച്ച് വ്യക്തിപരമായി ഈ സീസൺ അത്ര മികച്ച ഒന്നല്ലായിരുന്നു. ബാഴ്സലോണയിൽ നിന്നും പിഎസ്ജിയിലേക്ക് ചേക്കേറിയത് താരത്തെ ബാധിച്ചതിനാൽ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളർ എന്ന നിലയിലേക്ക് ഉയർന്നതിനു ശേഷമുള്ള ഏറ്റവും മോശം പ്രകടനം നടത്തിയ സീസണാണ് താരത്തിന്റേത്.
എന്നാൽ അടുത്ത സീസണിൽ മെസി വീണ്ടും ലോകഫുട്ബോളിൽ കരുത്തുറ്റ താരമായി തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ആരാധകരുള്ളത്. പിഎസ്ജിയുമായി കൂടുതൽ ഇണങ്ങിച്ചേരും എന്നതിനു പുറമെ അർജന്റീനക്കൊപ്പം ഖത്തർ ലോകകപ്പിലും താരം തിളക്കമാർന്ന പ്രകടനം നടത്തുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.